2013 ജനുവരി 6, ഞായറാഴ്‌ച

കവിയുടെ രോഗാതുരമായ അവസാന വര്‍ഷങ്ങളില്‍ ഏറെ സാന്ത്വനം പകര്‍ന്നു നല്‍കിയ പ്രേയസിയോ . . . പ്രചോദനമായിരുന്ന പ്രണയിനിയോ . . . . ? അവാച്യമായ അനുഭവങ്ങളെ കല്പനകളിലുടെ വിടര്‍ത്തുന്ന ഈ കൃതിയില്‍ കവിതയായ കാമിനിയെയും , കാമിനിയായ കവിതയെയും കാണാം . . . വേദനയെ അമ്രുതമാക്കുന്ന കവിധര്‍മം ഇതില്‍ തൊട്ടറിയാം . . .

മനസ്വിനി
മഞ്ഞ തെച്ചി പൂങ്കുല പോലെ
മഞ്ജിമ വിടരും പുലര്‍കാലെ
നിന്നൂ ലളിതേ നീ എന്‍ മുന്നില്‍
നിര്‍വൃതിതന്‍ പൊന്‍ കതിര്‍ പോലെ
ദേവനികേത ഹിരണ്‍മയമകുട-
മേവി ദൂരെ ദ്യുതി വിതറി . . .

ആത്മരഹസ്യം

ആത്മരഹസ്യം
ചങ്ങമ്പുഴ
കൃഷ്ണ പിള്ള


രാവില്‍ നിന്നോട് ഞാന്‍ ഓതിയ രഹസ്യങ്ങള്‍ , ആരോടും അരുളരുതോമലെ നീ


താരകാകീര്നമായ നീലാംബരത്തിലന്നു , ശാരദ ശശിലേഖ സമുന്നാസികെ

തുള്ളിയുലഞ്ഞുയര്‍ന്നു തള്ളി വരുന്ന , മൃദു വെള്ളി വലാഹകള്‍ നിരന്നു നില്‍ക്കെ
നര്‍ത്തന നിരതകള്‍ പുഷിപിത ലതികകള്‍ , നല്‍ തളിര്‍കളാല്‍ നമ്മെ തഴുകിടവേ
ആലോല പരിമള ദോരനിയിങ്കല്‍ മുങ്ങി , മാലെയായനിലന്‍ മന്ദം അലഞ്ഞു പോകെ
നാണിച്ചു നാണിചെന്റെ മാറത്തു തല ചായ്ച്ചു , പ്രാണ നായികേ നീ എന്‍ അരികില്‍ നില്‍ക്കെ
രോമാഞ്ചമിളകും നിന്‍ ഹേമാംഗംഗം തോരും , മാമക കര പുടം വിഹരിക്കവേ
പുഞ്ചിരി പൊടിഞ്ഞ നിന്‍ ചെന്ചോടി തളിരില്‍ എന്‍ ,ചുംബനം ഇടക്കിടക്കമര്‍ന്നിടാവേ
നാം ഇരുവരും ഒരു നീല ശിലാ തലത്തില്‍ , നാഗ നിര്‍വൃതി നേടി പരിലസിക്കെ
ആ രാവില്‍ നിന്നോട് ഞാന്‍ ഓതിയ രഹസ്യങ്ങള്‍ , ആരോടും അരുലരുതോമാലെ
വേദന സഹിക്കാത്ത രോദനം തുളുംബീടും, മാമക ഹൃദയത്തിന്‍ ക്ഷതങ്ങള്‍ തോറും
ആദര സമന്വിതം ആരും അറിയാതൊരു, ശീതള സുഗാസവം പുരട്ടി മന്ദം
നീ എന്നെ തഴുകവേ ഞാന്‍ ഒരു ഗാനമായ്, നീലംബരത്തോളം ഉയര്‍ന്നു പോയ്‌
സങ്കല്പ സുഗത്തിനും മീതെയായ്‌ മിന്നും, ദിവ്യ മംഗള സ്വപ്നമേ നിന്‍ അരികില്‍ എത്താന്‍
യാതൊരു കഴിവുമില്ലാതെ ഞാന്‍ എത്ര കാലം, ആതുര ഹൃദയനായ് ഉഴാനിരുന്നു
കൂരിരുള്‍ നിരന്ജോരെന്‍ ജീവിതം പൊടുന്നനെ, തരകാവൃതമായ് ചമഞ്ഞ നേരം
ആ വെളിച്ചത്തില്‍ നിന്നെ കണ്ടു ഞാന്‍
ദിവ്യമാം ഒരനന്ദ രശ്മിയായ് എന്നരികില്‍ തന്നെ
മായാത്ത കാന്തി വീശും, മംഗള കിരണമേ, നീ ഒരു നിഴലാണെന്ന് ആരു ചൊല്ലി
അല്ലലിലെ വെളിച്ചമേ നിന്നെ ഞാന്‍ അറിഞ്ഞതില്ല, അല്ലലില്‍ മൂടി നില്‍ക്കും ആനന്ദമേ
യാതൊന്നും മറയ്ക്കാതെ
നിന്നോട് സമസ്തവും ഒതുവാന്‍ കൊതിച്ചു, നിന്നരികില്‍ എത്തി .
കണ്ണുനീര്‍ കണികകള്‍ വീണു നനഞ്ഞതാം നിന്‍, പോന്നാല കവിള്‍ കൂമ്പ് തുടച്ചു മന്ദം
ആ രാവില്‍ നിന്നോട് ഞാന്‍ ഓതിയ രഹസ്യങ്ങള്‍ ,ആരോടും അരുലരുതോമാലെ നീ
എന്നാത്മ രഹസ്യങ്ങള്‍ എന്തും ഞാന്‍ നിന്നോടോതും , മണ്ണിനായത് കേട്ടിട്ടെന്തു കാര്യം
ഭൂലോക മൂടരായ് , നമ്മെ ഇന്നപരന്മാര്‍
പൂരിത പരിഹാസം കരുതിയേക്കാം
സാരമില്ലവയോന്നും സന്തതം മമ ഭാഗ്യ, സാരസര്‍വസ്വമേ നീ ഉഴന്നിടണ്ട
മാമക ഹൃദയത്തിന്‍ സ്പന്ദനം നിലക്കുവോളം, പ്രേമവും അതില്‍ തിര അടിച്ചു കൊള്ളും
കല്പാന്ത കാലം വന്നു, ഭൂലോകമാകെ ഒരു കര്‍ക്കശ സമുദ്രമായ് മാറിയാലും
അന്നതിന്‍ മീതെ അല തല്ലി ഇരച്ചു വന്നു പൊങ്ങിടും, ഓരോ കൊച്ചു കുമിള പോലും
ഇന്ന് മത്മാനസത്തില്‍ തുള്ളി തുളുമ്പി നില്ല്കും , നിന്നോടുള്ള അനുരാഗമായിരിക്കും
രണ്ടല്ല നീയും ഞാനും ഒന്നായ് കഴിഞ്ഞല്ലോ , വിണ്ഡലം നമുക്കിനി വേറെ വേണോ
ആരെല്ലാം ചോദിച്ചാലും ആരെല്ലാം മുഷിഞ്ഞാലും, ആരെല്ലാം പരിഭവം കരുതിയാലും

ആ രാവില്‍ നിന്നോട് ഞാന്‍ ഓതിയ രഹസ്യങ്ങള്‍ , ആരോടും അരുളരുതോമലെ നീ

2013 ജനുവരി 5, ശനിയാഴ്‌ച

സഫലമീ യാത്ര എന്‍. എന്‍. കക്കാട്‌

സഫലമീ യാത്ര
എന്‍. എന്‍. കക്കാട്‌


ആര്‍ദ്രമീ ധനുമാസ രാവുകളിലോന്നില്‍
ആതിര വരും പോകുമല്ലേ സഖീ . . .
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്‍ക്കൂ
ഈ പഴങ്കൂടൊരു ചുമയ്ക്കടി ഇടറി വീഴാം

വ്രണിതമാം കണ്൦തില് ഇന്ന് നോവിത്തിരി കുറവുണ്ട്
വളരെ നാള്‍ കൂടി ഞാന്‍ നേരിയ നിലാവിന്റെ,
പിന്നെ അനന്തതയില്‍ അലിയും ഇരുള്‍ നീലിമയില്‍
എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി
നിന്നു വിറക്കുമീ ഏകാന്ത താരകളെ
ഇങ്ങോട്ട് കാണട്ടെ നീ തൊട്ടു നില്‍ക്കൂ

ആതിര വരും നേരം ഒരുമിച്ച് കൈകള്‍ കോര്‍ത്ത്‌
എതിരെല്‍ക്കണം നമുക്കിക്കുറി
വരും കൊല്ലമാരെന്നും എന്തെന്നുമാര്‍ക്കറിയാം . . .

എന്ത് , നിന്‍ മിഴിയിണ തുളുമ്പുന്നുവോ സഖീ . . .
ചന്തം നിറക്കുകീ ശിഷ്ട ദിനങ്ങളില്‍
മിഴിനീര്‍ ചവര്‍പ്പ് പെടാതീ
മധുപാത്രം അടിയോളം മോന്തുക
നേര്‍ത്ത നിലാവിന്റെ അടിയില്‍ തെളിയുമിരുള്‍ നോക്ക്
ഇരുളിന്റെ മറകളിലെ ഓര്‍മ്മകളെടുക്കുക
ഇവിടെ എന്തോര്‍മ്മകളെന്നോ . . .

നിറുകയിലിരുട്ടെന്തി പാറാവ്‌ നില്‍ക്കുമീ
തെരുവ് വിളക്കുകള്‍ക്കപ്പുറം
പധിതമാം ബോധത്തിനപ്പുറം
ഓര്‍മ്മകള്‍ ഒന്നും ഇല്ലെന്നോ ഒന്നുമില്ലെന്നോ . . .

പല നിറം കാച്ചിയ വളകള്‍ അണിഞ്ഞും അഴിച്ചും
പല മുഖം കൊണ്ട് നാം തമ്മില്‍ എതിരേറ്റും
എന്തും പരസ്പരം മോഹിച്ചും
പതിറ്റാണ്ടുകള്‍ നീണ്ടോരീ
അറിയാത്ത വഴികളില്‍ എത്ര കൊഴുത്ത
ചവര്‍പ്പ് കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തി തന്‍ ശര്‍ക്കര നുണയുവാന്‍
ഓര്‍മ്മകളുണ്ടായിരിക്കണം
ഒക്കെയും വഴിയോര കാഴ്ചകളായി
പിറകിലേക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെ കടന്നുവല്ലോ വഴി
പാതിയിലേറെ കടന്നുവല്ലോ വഴി . . .

ഏതോ പുഴയുടെ കളകളത്തില്‍
ഏതോ മലമുടി പോക്കുവെയിലില്‍
ഏതോ നിശീഥത്തിന്‍ തേക്ക് പാട്ടില്‍
ഏതോ വിജനമാം വഴി വക്കില്‍ നിഴലുകള്‍
നീങ്ങുമൊരു താന്തമാം അന്തിയില്‍
പടവുകളായി കിഴക്കേറെ ഉയര്‍ന്നു പോയി
കടു നീല വിണ്ണില്‍ അലിഞ്ഞുപോം മലകളില്‍

പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍
വിളയുന്ന മേളങ്ങള്‍ ഉറയുന്ന രാവുകളില്‍
എങ്ങാനോരൂഞ്ഞാല്‍ പാട്ട് ഉയരുന്നുവോ സഖീ
എങ്ങാനോരൂഞ്ഞാല്‍ പാട്ട് ഉയരുന്നുവോ . . .
ഒന്നുമില്ലെന്നോ . . . ഒന്നുമില്ലെന്നോ . . .

ഓര്‍മ്മകള്‍ തിളങ്ങാതെ മധുരങ്ങള്‍ പാടാതെ
പാതിരകള്‍ ഇളകാതെ അറിയാതെ
ആര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ
അര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ . . .

ഏതാണ്ടൊരോര്‍മ്മ വരുന്നുവോ
ഓര്‍ത്താലും ഓര്‍ക്കാതിരുന്നാലും
ആതിര എത്തും കടന്നുപോയീ വഴി
നാമീ ജനലിലൂടെതിരെല്‍ക്കും
ഇപ്പഴയോരോര്‍മ്മകള്‍ ഒഴിഞ്ഞ താളം
തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി
അതിലൊറ്റ മിഴിനീര്‍ പതിക്കാതെ മനമിടറാതെ . . .

കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം
നമുക്കിപ്പോഴീ ആര്‍ദ്രയെ ശാന്തരായി
സൗമ്യരായി എതിരേല്‍ക്കാം
വരിക സഖീ അരികത്തു ചേര്‍ന്ന് നില്‍ക്കൂ . . .
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യം ഊന്നുവടികളായി നില്‍ക്കാം
ഹാ സഫലമീ യാത്ര
ഹാ സഫലമീ യാത്ര . . . ! ! !

ഒരു സംസ്കാരത്തിന്റെ പ്രതിഫലനം കാലം മാറി , കോലം മാറി , കാലചക്രം തിരിയുന്നതിനനുസരിച്ചു മലയാളം കവിതകളും വിവിധ പരിഷ്കാരങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു . മാറ്റമില്ലാത്തത് മാറ്റങ്ങള്‍ക്കു മാത്രം . . . . . . മൂല്യങ്ങള്‍ ഉപേക്ഷിച്ചുള്ള മാറ്റങ്ങളെ അംഗീകരിക്കാന്‍ മനസില്ലാത്തവരെ , ഇവിടെ നമുക്ക് കൈകോര്‍ക്കാം. . . . .


     

പിയ സഖീ‌‌



                              മഴതന്‍ നനുത്ത കുളിരായ് വന്നു നീ
                              എ൯ മനസില കളിര്‍ മഴ തി൪ത്തു അന്ന്
                                            മഴവില്ലി൯ എഴു നിറമായ് തെളിഞു നീ
                                           എ൯ മിഴികളില്‍ നിറങ്ങള്‍ തൂകി അന്ന്
                              സഖീ എ൯ മിഴികളില്‍ നിറങള്‍ തൂകി അന്ന്
                              നിനകായ് നട്ട്നനചൊര ചെടിയില്‍
                                            ആദയമായ് മട്ടുകള്‍ കിളി൪ത്തു അന്ന്
                                            ഓരോ ദളങ്ങളും വിട൪ന്നു തളി൪ക്കവെ

                             സഖീ എ൯ ഹദയതി൯ താളമായ് മാറുന്നു നീ
                             സഖീ നീ എ൯ ഹൃദയതി൯ താളമായ് മാറിടുന്നു
                                             ഓ൪കുക സഖീ നി൯ദളങ്ങള്‍ കൊഴിയവെ
                                             എ൯ ഹദയതി൯ സ്പന്ദനം നിലക്കുമെന്ന്....
                            എ൯ ഹദയതി൯ സ്പന്ദനം നിലക്കുമന്ന്.....
                                                                               മോഹഷ് കെ